Wednesday, June 2, 2010

വഴിയോരങ്ങളിലെ നടപ്പാതകള്‍

റോഡുകള്‍ എല്ലാം വാഹനങ്ങള്‍ക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് മിക്കവരും വിശ്വസിക്കുന്നു. രാജവീഥികളൊക്കെ ജനങ്ങള്‍ക്ക് നടക്കുവാന്‍ വേണ്ടിയായിരുന്നു നിര്‍മ്മിച്ചത്. കാലം ഏറെ കഴിഞ്ഞ് വാഹനങ്ങള്‍ റോഡുകളില്‍ നിറഞ്ഞു. 6 പേര്‍ക്കു ഒരു വാഹനം വീതമുണ്ടെന്നാണ് കണക്ക്. നടന്നുപോകേണ്ടവരെക്കുറിച്ച് ഒരു പരിഗണനയും ആരും നല്‍കുന്നില്ല. ചില പ്രധാന വീഥികളില്‍ അങ്ങിങ്ങ് നടപ്പാതകള്‍ ഉണ്ടാകും, അവയില്‍ തന്നെ പാഴ് മരങ്ങള്‍ നിറഞ്ഞുനില്‍ക്കും, ശേഷിയ്ക്കുന്ന ഭാഗം വഴിവാണിഭക്കാരുടെ കൈയ്യിലും. വിദേശരാജ്യങ്ങളില്‍ പലയിടത്തും കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം പാതകളുണ്ട്. ഇവിടെ അങ്ങിനെ വേണമെന്നു പറയുന്നില്ല. വഴിവാണിഭക്കാര്‍ ഇരിക്കുന്ന ഇടമെങ്കിലും കാല്‍നടയാത്രക്കാര്‍ക്കായി ഒഴിഞ്ഞുകൊടുത്തിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുകയാണ്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കുന്നവര്‍ക്കായി നഗരത്തിന്റെ എല്ലാഭാഗത്തും നടപ്പാതകള്‍ ഉണ്ടാകേണ്ടതിന്റെ അടിയന്തിര പ്രാധാന്യം അധികാരികള്‍ കണക്കിലെടുക്കുമോ?.

വഴിമുടക്കി നിൽക്കുന്ന മരങ്ങളെ മാത്രം മുറിക്കുന്നതിന് പ്രകൃതി സ്നേഹികള്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് നടപ്പാതകളുടെ നിര്‍മ്മാണതിന് തടസ്സം എന്ന് അധികാരികള്‍ പറയുന്നു. സഞ്ചാര യോഗ്യമാക്കാനായി മരങ്ങളെ മുറിച്ച് മാറ്റാതിരിക്കാൻ കഴിയില്ല. കാരണം മരങ്ങളേക്കാൾ മനുഷ്യജീവനാണു പ്രധാനം. റോഡിന്റെ അരികിലുള്ള സ്ഥലമുടമകള്‍ ഓരോ മരം വയ്ക്കുകയാണെങ്കില്‍ നടപ്പാതകള്‍ പൂര്‍ണമായും ഉപയോഗയോഗ്യമാകും. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളുടെ അരികിലുള്ള സ്ഥലങ്ങള്‍ സര്‍ക്കാറിന്റെ ഉടമയിലുള്ളതാണ്. അവിടെയൊക്കെ മരം വയ്ക്കുന്നതിന് ഒഫീസ് അധികാരികളോട് ആവശ്യപ്പെട്ടാല്‍ മതിയല്ലോ.

പുറം രാജ്യങ്ങളിൽ നടപ്പാതയിലൂടെ വീൽചെയറിലൂടെ പ്രായമുള്ള ആളുകള്‍ യാത്രചെയ്യുന്നത്
കണ്ടിട്ടുണ്ട്. അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ പ്രാമിലും കിടത്തി ഉന്തിക്കൊണ്ട് യാത്രചെയ്യുന്നത്
സാധാരണമാണ്. അതിനു സാധ്യമാകുന്ന വിധത്തിലാകണം നമ്മുടെയും നടപ്പാത നിര്‍മ്മിക്കേണ്ടത്. ഇവിടെയുള്ള
നടപ്പാതകളില്‍ കാൽനട പോലും അപകടം വിളിച്ച് വരുത്തുന്ന രീതിയിലല്ലെ പൂർത്തീകരിച്ചിരിക്കുന്നത്. അടുത്ത കാലത്ത് എത്ര അപകടങ്ങളാണ് നടപ്പാതകളുടെ പോരയ്മകള്‍ കാരണം ഉണ്ടായിട്ടുള്ളത്!

നഗരതിലെ റോഡുകള്‍ പരിഷ്കരിക്കുന്നതോടൊപ്പം നടപ്പാതകളുടെ നിര്‍മ്മാണവും ശരിയായ രീതിയില്‍ നടപ്പാക്കുമെന്നു പ്രതീക്ഷിക്കുകയാണ്

No comments:

Post a Comment